Monday, November 25, 2013

സി പി എമ്മും ഇസ്ലാമിക പ്രസ്ഥാനവും: എം എം നാരായണന്‍ - മുഹമ്മദ്‌ വേളം സംവാദത്തെ വിലയിരുത്തുമ്പോള്‍

സി. പി. എം എന്ന പാര്‍ട്ടിയിലെ ഹിന്ദുത്വ വര്‍ഗീയതയെ തുറന്നു കാണിക്കുന്നതെന്ന് പറയപ്പെടുന്ന സി ദാവൂദ് മാധ്യമത്തില്‍ എഴുതിയ ലേഖനത്തോട് അഭിവന്ദ്യനായ എം എം നാരായണന്‍ സാര്‍ എഴുതിയ മറുപടിയും പ്രസ്തുത ലേഖനത്തിന് ടി മുഹമ്മദ്‌ വേളം മാധ്യമത്തില്‍ തന്നെ എഴുതിയ മറുപടിയെയും മുന്‍ നിര്‍ത്തിയുള്ള ഒരു കുറിപ്പ് ആണ് ഇത്. ടി. മുഹമ്മദിന്‍റെ ലേഖനത്തിനുള്ള സോഷ്യല്‍ മീഡിയയിലെ ഇടതു പക്ഷ ഭാഗത്ത് നിന്ന് വന്ന ചില വിലയിരുത്തലുകളെ അധികരിച്ച് കൊണ്ട് ആണ് ഇതെഴുതുന്നത്.

ഈ വിഷയകമായ സി ദാവൂദ്, എം എം നാരായണന്‍, ടി. മുഹമ്മദ്‌ എന്നിവരുടെ ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുക്കുന്നു. 

1. http://www.madhyamam.com/news/254416/131109 (സി. ദാവൂദ്)
2. http://www.madhyamam.com/news/255271/131116 (എം.എം. നാരായണന്‍)
3. http://www.madhyamam.com/news/256664/131123 (ടി. മുഹമ്മദ് വേളം) 

സി പി എം ഹിന്ദു വര്‍ഗീയ പാര്‍ട്ടിയെന്ന അര്‍ത്ഥത്തിലുള്ള ദാവൂദിന്‍റെ അഭിപ്രായം എന്തായാലും ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായമല്ല. സദരുദ്ദീന്‍ വാഴക്കാട് ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീര്‍ ടി ആരിഫലി സാഹിബുമായി നടത്തിയ അഭിമുഖത്തിലെ ഇതുമായി ബന്ധപ്പെട്ട ഭാഗം താഴെ ചേര്‍ക്കുന്നു. 

ചോദ്യം: സി.പി.എം ഒരു ഹിന്ദുകക്ഷിയാണെന്നോ, ഹിന്ദുത്വ വര്ഗീയ പാര്ട്ടി യാണെന്നോ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമുണ്ടോ? 

മറുപടി (അമീര്‍): “സി.പി.എം ഒരു ഹിന്ദു പാര്ട്ടിയോ ഹിന്ദുത്വ വര്ഗീ്യ സംഘടനയോ ആണെന്ന്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ അഭിപ്രായമില്ല. മാര്‌ടിസിസത്തില്‍ അധിഷ്‌ഠിതമായ ഒരു വിപ്ലവപ്രസ്ഥാനമായാണ്‌ ഇന്ത്യയില്‍ കമ്യൂണിസ്‌റ്റ്‌ പാര്ട്ടി രൂപീകരിക്കപ്പെട്ടിട്ടുള്ളത്‌. സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും തജ്ജന്യമായ ആശയങ്ങളോടുമുള്ള എതിര്പ്പാ ണ്‌ അവരുടെ അടിസ്ഥാനം. ഇന്ത്യയില്‍ ഒരു ജനാധിപത്യ-മതേതര രാജ്യം ഉണ്ടാകണം എന്ന സ്വപ്‌നവുമായല്ല ആളുകള്‍ സി.പി.എമ്മില്‍ അണിചേര്ന്നത്‌, ഒരു കമ്യൂണിസ്റ്റ്‌ രാഷ്‌ട്രം ആഗ്രഹിച്ചുകൊണ്ടാണ്‌. ബാലറ്റ്‌ പേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി ഇ.എം.എസിന്‌ കേരളത്തില്‍ അധികാരത്തില്‍ വരാനായത്‌ പ്രത്യക്ഷത്തില്‍ മാര്‌ടസിസ്റ്റുകാര്ക്ക് ‌ സന്തോഷമുളവാക്കിയെങ്കിലും, യഥാര്ഥതത്തില്‍ അവരുടെ കമ്യൂണിസ്റ്റ്‌ വിപ്ലവ സ്വപ്‌നങ്ങള്‍ അടിയറ വെക്കുകയായിരുന്നു. മുതലാളിത്ത-ജനാധിപത്യ-ബൂര്ഷ്വാ രാഷ്‌ട്രത്തില്‍ അതിന്റെ സംവിധാനത്തിലൂടെ അധികാരത്തില്‍ വരികയെന്നതായിരുന്നില്ലല്ലോ കമ്യൂണിസ്റ്റ്‌ സ്വപ്‌നം. അതു മുതലിങ്ങോട്ട്‌ സി.പി.എമ്മിന്റെ വിപ്ലവ ആദര്ശം ക്രമേണ ചോര്ന്നു പോവുകയാണുണ്ടായത്‌. എങ്കിലും ജനപക്ഷത്തുനിന്നുകൊണ്ടുള്ള നിലപാടുകള്‍ സി.പി.എം ഉയര്ത്തിവപ്പിടിക്കുകയുണ്ടായി. അഴിമതി വിരുദ്ധത, ശക്തമായ മതേതരത്വം തുടങ്ങിയവ ഉദാഹരണം. ക്രമേണ ഈ വിഷയങ്ങളിലും അവരും മറ്റു രാഷ്‌ട്രീയ പാര്ട്ടി്കളെപ്പോലെ ആയിത്തീര്ന്നു. വിപ്ലവ പ്രചോദനം നഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍, ഏതെങ്കിലും ഒരു Social Base ഉണ്ടെങ്കിലേ പാര്ട്ടി ക്ക്‌ നിലനില്ക്കാ്ന്‍ കഴിയൂ.

കേരളത്തില്‍, മുസ്‌ലിം ന്യൂനപക്ഷത്തിനിടയില്‍ മുസ്‌ലിം ലീഗും, ക്രിസ്‌ത്യാനികള്ക്കി ടയില്‍ കേരള കോണ്ഗ്ര സും മറ്റും പ്രവര്ത്തി ക്കുന്നുണ്ട്‌. മറ്റു രാഷ്‌ട്രീയ പാര്ട്ടികളില്‍ പ്രവര്ത്തിക്കുന്നവരും മുസ്‌ലിംകളിലും ക്രിസ്‌ത്യാനികളിലുമുണ്ട്‌. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൂടുതലും യു.ഡി.എഫിന്റെ ഭാഗമാണ്‌. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിലാണ്‌ കോണ്ഗ്രംസ്‌, സി.പി.എം, സി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാര്ട്ടി കള്ക്ക് കൂടുതല്‍ അനുയായികളുള്ളത്‌. അതുകൊണ്ട്‌ ഭൂരിപക്ഷ വോട്ട്‌ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിലപാടുകളേ ഈ പാര്ട്ടി കള്ക്ക് സ്വീകരിക്കാന്‍ പറ്റൂ. അങ്ങനെ രാഷ്‌ട്രീയ സംഘടന എന്ന നിലക്ക്‌ ഹിന്ദുമനസിനെ പിണക്കാതിരിക്കുകയെന്നത്‌ ഇടതുസംഘടനകളുടെ ആവശ്യമായിത്തീരുന്നു. ആ അളവില്‍ അവരത്‌ ചെയ്‌തിട്ടുണ്ട്‌. അതിനര്ഥം, സി.പി.എം ഒരു ഹിന്ദുവര്ഗീയ സംഘടനയാണെന്നോ, ഹിന്ദു സാമുദായിക സംഘടനയായി അവര്‍ മാറിയിരിക്കുന്നു എന്നോ അല്ല. ബി.ജെ.പിയോട്‌ സമീകരിക്കാവുന്ന ഒരു വര്ഗീ യ സംഘടനയാണ്‌ സി.പി.എം എന്ന അഭിപ്രായം ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇല്ല. എന്നാല്‍, ഭൂരിപക്ഷ വോട്ടുകള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള അടവുകള്‍ അവര്‍ സ്വീകരിക്കുന്നുവെന്നത്‌ ശരിയാണ്‌. മാത്രമല്ല, നാം മനസിലാക്കേണ്ട മറ്റൊരു പ്രധാന കാര്യം, ഇടതുപക്ഷത്തിന്റെ സ്വാധീനം ഉള്ളതുകൊണ്ടു കൂടിയാണ്‌ ഫാഷിസ്റ്റു സംഘടനകള്ക്ക് കേരളത്തില്‍ പിടിമുറുക്കാന്‍ കഴിയാത്തത്‌.”

അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം:  http://sadarvzkd.blogspot.in/2013/11/blog-post.html

മേല്‍ പറഞ്ഞതാണ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് എന്നത് കൊണ്ട് തന്നെ ദാവൂദ് - നാരായണന്‍ സാര്‍ സംവാദത്തിലെ ഈ ഒരു വിഷയം ടി. മുഹമ്മദ്‌ വേളം മുഖവിലക്കെടുത്തിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 

ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ച നാരായണന്‍ സാറിന്‍റെ ലേഖനത്തിലെ പരാമര്‍ശത്തില്‍ കടിച്ചു തൂങ്ങി ടി മുഹമ്മദ്‌ വേളം വാരി വലിച്ച് എഴുതുകയായിരുന്നു എന്നതാണ് വേളത്തിന്‍റെ ലേഖനത്തെ സംബന്ധിച്ച ഇടതു പക്ഷ ഫേസ് ബുക്ക്‌ ആക്ടിവിസ്റ്റ് ശ്രീജിത്ത് കൊണ്ടോട്ടിയുടെ വിലയിരുത്തല്‍. സത്യത്തില്‍ കേവലമായ ഒരു പരാമര്‍ഷമായിരുന്നില്ല നാരായണന്‍ സാറിന്‍റെ ലേഖനത്തിലെ പ്രസ്തുത അവതരണം. അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ അത് ഇങ്ങനെ വായിക്കാം: 

“ജമാഅത്തെ ഇസ്ലാമി മാത്രമല്ല, ദാവൂദ് ഊറ്റംകൊള്ളുന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയമാകത്തെന്നെ അതിന്‍റ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ പടിക്കല്‍ പകച്ചുനില്ക്കു കയാണ്. അറബ്വസന്തത്തിന്‍റ വര്ണ്ങ്ങളെയും വാസനകളെയും വാശിയോടെ കഴുകിത്തുടച്ചുകളഞ്ഞ് ഈജിപ്തില്‍ ഏകപക്ഷീയമായി ഇസ്ലാമിസ്റ്റ് ഭരണം അടിച്ചേല്പിക്കാന്‍ മുര്സിയും ബ്രദര്ഹുപഡും ശ്രമിച്ചതിന് അവര്‍ തിരിച്ചടി നേരിടുകയാണ്. തുര്ക്കി യില്‍ ഉര്ദുഗാന്‍ ആ രാജ്യത്തിന്‍റ മതേതര പാരമ്പര്യത്തെ കൊന്നുതിന്നാന്‍ മുതിര്ന്നതിനെതിരെ ഉയര്ന്ന ജനരോഷം തെരുവുകളില്‍ തീ പടര്ത്തിയിരിക്കുന്നു. ബംഗ്ളാദേശിലും, ജമാഅത്തെ ഇസ്ലാമി കിഴക്കന്‍ ബംഗാളിന്‍റ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തതിന് വിചാരണ ചെയ്യപ്പെടുകയാണ്.”

ഇത് ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനതിനെതിരിലുള്ള കേവല വിമര്‍ശനമല്ല, ഇസ്ലാം എന്ന മാനവിക പ്രസ്ഥാനത്തിന്‍റെ തന്നെ വിമോജന വശത്തോടുള്ള അജ്ഞതയെയോ അതല്ല എങ്കില്‍ ബോധപൂര്‍വമുള്ള വിസ്മരണമോ ആണ്. ഈ ഒരു വശമാണ് മുഹമ്മദ്‌ വേളം അദ്ദേഹത്തിന്റെ ലേഖനത്തില്‍ കൈകാര്യം ചെയ്ത ഒരു പ്രധാന ഭാഗം. 

പിണറായിക്കെതിരെ ഈ കൊച്ചു കേരളത്തില്‍ വല്ല പത്രക്കാരനോ ചാനെലുകാരനോ അറിഞ്ഞോ അറിയാതെയോ വല്ലതും എഴുതിയാല്‍ നാഴികക്ക് നാല്പ്പത് വട്ടം "മാധ്യമ സിണ്ടിക്കേറ്റ്" എന്ന് കുരവയിടുന്ന സി പി എം, പക്ഷെ ഈജിപ്ത് വിഷയത്തില്‍ സര്ക്കാര്‍ ഇതര മാധ്യമങ്ങള്ക്ക് തെല്ലും പ്രവര്ത്തന സ്വാതന്ത്ര്യം നല്കാത്ത പട്ടാള സ്റ്റേറ്റിന്റെ മാധ്യമങ്ങള്‍ പടച്ചു വിടുന്ന ആരോപണങ്ങളെ അപ്പടി വിഴുങ്ങി വായിട്ടലക്കുകയാണ് ചെയ്തിട്ടുള്ളത്. നാരായണന്‍ സാര്‍ എന്തായാലും ഇതിനെ കുറിച്ചൊന്നും അറിവില്ലാത്തവരായിരിക്കില്ലല്ലോ...! അപ്പോള്‍ പിന്നെ ഇസ്ലാമിക് പോളിറ്റിക്സിനോടുള്ള അമര്ഷം ഈജിപ്ഷിയന്‍ സര്ക്കാര്‍ മാധ്യമങ്ങളുടെ തെളിവിന്‍റെ ഒരു തരിമ്പും ഇല്ലാത്ത ചുട്ടാല്‍ വേവാത്ത ആരോപണങ്ങളുടെ വെളിച്ചത്തില്‍ എഴുതി തീര്ക്കുകയാണ് അദ്ദേഹവും ചെയ്തത് എന്ന് മാത്രം. 

തുര്ക്കിയെ കുറിച്ച് നാരായണന്‍ സാറിന്‍റെ "ഉര്ദുഗാന്‍ ആ രാജ്യത്തിന്റ മതേതര പാരമ്പര്യത്തെ കൊന്നു തിന്നുന്നു" എന്ന പരാമര്‍ശം കേവല നാക്ക് പിഴയോ ടൈപ്പിംഗ് എററോ ആയിരിക്കില്ലല്ലോ... ആധുനിക തുര്ക്കിയെ, ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത വണ്ണം സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിലേക്ക് കൈ പിടിച്ചു ഉയര്ത്തിയ ഉര്ദുഗാന്‍ എന്ന ഇസ്ലാമിസ്റ്റ് ആകെ ചെയ്തിട്ടുള്ളത് തൊണ്ണൂറ് ശതമാനത്തിലധികം മുസ്ലിങ്ങള്‍ അധിവസിക്കുന്ന മുസ്ലിങ്ങള്ക്ക് ‌ മത സ്വാതന്ത്ര്യം നല്കി എന്നതാണ്. ഒരു മുസ്ലിമിന് മത സ്വാതന്ത്ര്യം നല്കുക എന്നത് മതേതര വിരുദ്ധമല്ല എന്ന് ഏതു കമ്മുനിസ്ട്ടുകാരനും സമ്മദിക്കും. മുര്സിക്കെതിരെ കേരളത്തിലെ സി പി എം ഉന്നയിക്കാറുള്ള ആരോപണം അദ്ദേഹം മത സ്വാതന്ത്ര്യം തകര്ത്തു എന്നതാണ്. മേപ്പടി മത സ്വാതന്ത്ര്യം മുസ്ലിമല്ലാത്തവര്‍ക്ക് മാത്രം അവകാശപ്പെട്ടത് എന്ന് എന്തായാലും അഭിപ്രായമുണ്ടാകാന്‍ പാടില്ല! അപ്പോള്‍ പിന്നെ ഉര്‍ദുഗാന്‍ ചെയ്തതും ചെയ്യുന്നതും? 

അപ്പോള്‍ പ്രശനം അതൊന്നുമല്ല, മത സ്വാതന്ത്ര്യം അനുവദിക്കുന്നത് ആരായാലും തിരക്കെടില്ല, പക്ഷെ അത് ഇസ്ലാമിസ്ട്ടുകളാകാന്‍ പാടില്ല. വിമോജനത്തെ കുറിച്ച് ഇസ്ലാമിസ്റ്റുകള്‍ സംസാരിച്ചു കൂടാ. സാമൂഹിക വിപ്ലവത്തെ കുറിച്ചും രാഷ്ട്ര സുരക്ഷയെ കുറിച്ചും മാനവിക നീതിയെ കുറിച്ചും ഒക്കെയുള്ള ഇസ്ലാമിക ദര്‍ശനം മുന്നോട്ടു വെക്കുന്നത് ആഗോള തലത്തില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഈ പേരില്‍ എതിര്ക്കു ന്നത് – അതാണല്ലോ നാരായണന്‍ സാര്‍ മത - രാഷ്ട്ര സിദ്ധാന്തത്തെ കുറിച്ച് പറഞ്ഞത് – വിമോജന ഇസ്ലാമിനെ അംഗീകരിക്കാന്‍ പറ്റാത്തത് കൊണ്ടാണ് എന്ന് മലയാളത്തില്‍ എഴുതിയ ഒരു ലേഖനം വായിക്കുമ്പോള്‍ മലയാളം തിരിയുന്ന ആര്ക്കും മനസ്സിലാകാവുന്നതെയുള്ളൂ.... അതെ ടി മുഹമ്മദ്‌ വേളവും പറഞ്ഞിട്ടുള്ളൂ...!

പിന്നെ, കേരളത്തിലെ സാമ്രാജ്യത്വ വിരുദ്ധ സമരം നടത്തിയ പല മുസ്ലിം നവോഥാന നായകരും മതവും രാഷ്ട്രവും വേറിട്ട്‌ കണ്ട് മതവുമായി യാതൊരു ബന്ധവുമില്ലാത്ത ഏതോ ഒരു തരം വിമോജന നവോഥാന പ്രവര്ത്തനത്തില്‍ ഏര്പ്പെടുകയായിരുന്നു എന്ന് പറയാതെ പറയുകയാണ്‌ നാരായണന്‍ സാര്‍ ചെയ്തത്. അദ്ദേഹത്തിന്റെ താഴെ വാചകങ്ങളില്‍ ഇത് പ്രകടം: 

1. “മുസ്ലിങ്ങള്‍ അറബിക്കിനുപുറമെ മലയാളം നിര്ബ‍ന്ധമായും പഠിക്കണമെന്നും അവര്‍ ഇംഗ്ളീഷിലും പരിജ്ഞാനം നേടണമെന്നും സമുദായത്തിലെ യാഥാസ്ഥിതികരെ ചൊടിപ്പിച്ചുകൊണ്ട് മക്തി തങ്ങള്‍ ശക്തിയായി വാദിച്ചു.” 

മക്തി തങ്ങള്‍ ചൊടിപ്പിച്ചത് സാറേ, സാര്‍ തന്നെ പറഞ്ഞത്‌ പോലെ യാഥാസ്ഥിതികരെയാണ്, മതത്തെയല്ല! അദ്ദേഹം മലയാളവും ഇംഗ്ലീഷും പഠിച്ചതും പഠിപ്പിച്ചതും മതത്തെ പ്രബോധനം ചെയ്യാനായിരുന്നു. അപ്പോള്‍ ‘അറബി’യുടെ മതമായ ഇസ്ലാമില്‍ നിന്ന് അകന്നു ഇംഗ്ലീഷ്കാരന്‍റെ സംസ്കാരത്തിലേക്ക് മതം മാറുകയല്ല മക്തി തങ്ങള്‍ ചെയ്തത്. ഇംഗ്ലീഷ് ഭാഷ കൊണ്ട് തന്നെ മതത്തിന്റെ അതി ജീവന മുഖം എടുത്ത് അണിഞ്ഞു മതത്തെ സംരക്ഷിക്കുകയായിരുന്നു അദ്ദേഹം. 

2. “ഗാന്ധി നികുതിനിഷേധ സമരം പ്രഖ്യാപിക്കുന്നതിന് 100 കൊല്ലം മുമ്പാണ് വെളിയങ്കോട് ഉമര്ഖാദി ബ്രിട്ടീഷുകാര്ക്ക് നികുതി കൊടുക്കരുതെന്ന് ഫത്വ ഇറക്കിയത്.
അധികാരം എന്നാല്‍, നികുതി പിരിക്കാനുള്ള അധികാരംതന്നെയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കോളനിവാഴ്ചയുടെ മര്മത്തു തന്നെയാണ് പ്രഹരിച്ചത്.” 

വെളിയങ്കോട് ഉമര്‍ ഖാദി കോളനിവാഴ്ചയുടെ മര്മത്തു തന്നെയാണ് പ്രഹരിച്ചത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അത്പക്ഷെ, ‘കമ്മ്യൂണിസ്റ്റ്‌ അപ്പ’യല്ലാതെ കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരനെ പോലും മഷിയിട്ടാല്‍ കാണാത്ത കാലത്തായിരുന്നു എന്ന് ഓര്ക്കണം. “കോളനിവാഴ്ചയുടെ മര്മത്തില്‍ പ്രഹരിക്കുക” എന്ന പണി കേരളത്തില്‍ കമ്മ്യൂണിസം ഉണ്ടാകുന്നതിനു എത്രയോ മുമ്പ് ഇസ്ലാമിക ദര്ശനത്തില്‍ ഊന്നി ഉമര്‍ ഖാദി ചെയ്തിരുന്നു എന്ന് മനസ്സിലാക്കാന്‍ ഇനി വേറെ ഒന്നും വേണ്ട, നാരായണന്‍ സാറിന്റെ ആ വരി മാത്രം വായിച്ചാല്‍ മതിയാകും! അല്ലെങ്കിലും വെളിയങ്കോട് ഉമര്‍ ഖാദി ഒരു ‘ഖാദി’ ആയിരുന്നല്ലോ. അത് ഏതോ പഴയ സേട്ടുവിന്റെ തറവാട്ടു പെരോ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍റെ ചുരുക്കപ്പെരോ അല്ല. മുസ്‌ലിം പള്ളിയിലെ ‘ഖുതുബ’ പറയുന്ന മുസ്ലിയാരുടെ വിളിപ്പേരാ...! പച്ച മലയാളത്തില്‍ അതിനു ഒരു അര്‍ത്ഥമേയുള്ളൂ... ‘ജഡ്ജി’ അഥവാ ‘ന്യായാധിപന്‍’ എന്ന്! പള്ളിയിലെ നിസ്കാരത്തിന്റെ വിധി പറയുന്നവന്‍ മാത്രമല്ല ഇസ്ലാമിലെ ജഡ്ജി. അത് കൊണ്ടാ ഇംഗ്ലീഷ്കാരന്‍റെ മുഖത്ത് നോക്കി തനിക്കു ഞാന്‍ നികുതി തരില്ലെടോ എന്ന് ഉമര്‍ ഖാദി "വിധി" പറഞ്ഞത്!

“ദൈവത്തിനുവേണ്ടി ആരും മരിക്കുകയല്ല, ഉത്തമ മനുഷ്യരായി ജീവിക്കുകയാണ് വേണ്ടതെന്ന്” മക്തി തങ്ങളെ ഉദ്ധരിച്ച് മൌദൂദിയെ വിമര്ശിക്കുന്ന നാരായണന്‍ സാര്‍ പക്ഷെ കൂട്ടത്തില്‍ അഞ്ഞൂറ് കൊല്ലം മുമ്പ് പോര്ച്ചു ഗീസുകാര്ക്കെതിരെ പട പൊരുതിയ സൈനുദ്ധീന്‍ മഖ്ദൂമുമാരെയോ കുഞ്ഞാലി മറക്കാര്മാരെയോ പറഞ്ഞു കണ്ടില്ല. അതിനു ഒരു ചെറു ലേഖനം മതിയാകത്തത് കൊണ്ടായിരിക്കാം. മേല്‍പറഞ്ഞ കൊളോണിയല്‍ വിരുദ്ധ സമരത്തിന് കേരള ചരിത്രത്തില്‍ തിരി കൊളുത്തിയത്, “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്” പുത്തക താളുകളില്‍ കൊത്തി വെച്ച മാര്ക്സും എങ്ങല്സും ഒക്കെ ഈ ദുനിയാവില്‍ തന്നെ പിറന്നു വീഴുന്നതിന്റെ രണ്ടു മൂന്നു തലമുറകള്ക്ക് മുമ്പായിരുന്നു! സൈനുദ്ദീന്‍ മഖ്ദൂമുമാര്‍ അതിനെ വിളിച്ചത് ‘വര്‍ഗ സമരം’ എന്നയിരുന്നില്ല, മറിച്ച് 'ജിഹാദ്' എന്നായിരുന്നു! അഥവാ, മഖ്ദൂമുമാരുടെയും തങ്ങന്മാരുടെയുമൊക്കെ കൊളോണിയല്‍ വിരുദ്ധ സമരം ഇസ്ലാമിക ദര്ശനത്തില്‍ ഊന്നിയായായിരുന്നു. അത് കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ഈ മത - രാഷ്ട്ര സിദ്ധാന്തം കടന്നു വന്നത് എന്ന് ചരിത്ര വിവരമുള്ള നാരായണന്‍ സാര്‍ പറയരുത് എന്നര്ത്ഥം ! 

ഈ വശത്തെ തന്നെയാണ് ടി. മുഹമ്മദ്‌ നന്നായി കുടഞ്ഞു കയ്യില്‍ കൊടുത്തതും! നാരായണന്‍ സാറിന്റെ ഈ ഭാഗത്തെ അഡ്രസ്‌ ചെയ്ത് ടി. മുഹമ്മദ്‌ ചോദിക്കുന്ന ചോദ്യത്തിന് സി പി എമ്മുകാരന് ഉത്തരം ഉണ്ടെങ്കില്‍ പറയണം. അത് ഇതാണ്: 

“അങ്ങനെ മതത്തിന്‍റ പ്രമാണങ്ങളില്‍ സ്വന്തം കാലില്‍ എഴുന്നേറ്റുനിന്ന് രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതിനെക്കുറിച്ച നിങ്ങളുടെ സത്യസന്ധമായ അഭിപ്രായമെന്താണ്?” 

ഈ ചോദ്യത്തിന് "എതിരല്ല" എന്നാണ് ഉത്തരം എങ്കില്‍, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇടപെടലുകളേയും സാമൂഹ്യ പ്രവര്ത്തനങ്ങളെയും സി പി എം അസഹിഷ്ണുതയോടെ കാണുന്നത് എന്ത് കൊണ്ട് എന്ന് വിശദീകരിക്കണം. അത് പ്രായോഗിക തലത്തില്‍ ജമാഅത്തെ ഇസ്ലാമി മാനവിക വിരുദ്ധ പ്രവര്ത്ത നങ്ങള്‍ നടത്തുന്നത് കൊണ്ടോ മറ്റോ ആകാനേ തരമുള്ളൂ. പക്ഷെ അങ്ങിനെ ഒരു അനുഭവം ജമാഅത്തെ ഇസ്ലാമിയുടെ പത്തെഴുപതു വര്‍ഷത്തെ വെള്ളക്കടലാസു പോലെ തെളിഞ്ഞു കിടക്കുന്ന പ്രവര്‍ത്തന ചരിത്രത്തില്‍ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ടും കാണാത്തത് കൊണ്ടാണ് മൌലാനാ മൌദൂദിയെ അപമാനവീകരിച്ചു കൊണ്ടുള്ള ആവര്ത്തന രസം നഷ്ടപ്പെട്ട പഴയ മുജാഹിദ് ഉമര്‍ മൌലവി സ്റ്റൈല്‍ ഉദ്ധരണി യുദ്ധം നമ്മുടെ പിണറായി സാര്‍ തന്നെ തുടങ്ങി വെച്ചത്. പക്ഷെ തെളിയിക്കണം! മൌലാന മൌദൂദി ഇന്ത്യയെ “ദാറുല്‍ ഹര്ബ്” (യുദ്ധം അനിവാര്യമാകുന്ന നാട്) എന്ന് എവിടെയും പറഞ്ഞിട്ടില്ല. സഹോദര സമുടായങ്ങള്ക്കെതിരെ ആയുധമെടുത്ത് പോരാടണം എന്ന് മൌലാന മൌദൂദി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ അങ്ങിനെ തട്ടി വിടുന്നവര്‍ക്ക് ബാധ്യതയുണ്ട്! 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കമ്മുനിസത്തിനു ആഗോള തലത്തിലും ഇന്ത്യയിലും സമര്പ്പിക്കാനുള്ള ആശയ പരിസരം കമ്മ്യൂനിസത്തിന്റെതായിരുന്നു എങ്കില്‍ അത് ഇസ്ലാം ആയിരുന്നു എന്നതാണ് മൌലാന മൌദൂദിയെ വ്യത്യസ്തപ്പെടുത്തിയത്. നിലവിലെ സകലമാന ആശയങ്ങളെയും കമ്മ്യൂണിസം തള്ളിക്കളഞ്ഞുവെങ്കില്‍, കമ്മുണിസത്തെ കൂടി തള്ളി കളഞ്ഞു എന്ന 'തെറ്റേ' മൌദൂദി ചെയ്തിട്ടുള്ളൂ. എന്നാല്‍, മറ്റെല്ലാവരെയും പോലെ മൌലാന മൌദൂദിയും ഇസ്ലാമിന്‍റെ ഒരു വ്യാഖ്യാതാവ് മാത്രം ആയതു കൊണ്ട്, പുതിയ കാലത്തിന്റെ ചൂരും ചൂടും മനസ്സിലാക്കി, പ്രകൃത്യാ തന്നെ ഇലാസ്തികമായ ഇസ്ലാമിന്റെ പുതിയ വ്യാഖ്യാനം രചിക്കുകയാണ് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. അത് ഇസ്ലാമിനെ നിരാകരിക്കുന്നത് അല്ല എന്ന് മാത്രമല്ല ഇസ്ലാമിനെ കൂടുതല്‍ വൃത്തിയോടെയും ചൈതന്യത്തോടെയും പ്രദര്ശിപ്പിക്കുന്നതാണ്. ഇതറിയാതെയോ തമസ്കരിച്ചു കൊണ്ടോ ഉള്ള പഴം പുരാണം പറച്ചില്‍ ദാവൂദ് തന്നെ പറഞ്ഞത് പോലെ പുതിയ കാലത്തെ വിമര്‍ശന ശാസ്ത്രത്തിന്‍റെ ബാലപാഠം അറിയാത്തത് കൊണ്ടാണ്. ഇസ്ലാമിന്‍റെ ഈ വൃത്തിയും വെടിപ്പും കമ്മ്യൂണിസത്തിന് രുചിക്കാത്തത് ജമാഅത്തെ ഇസ്ലാമിയുടെ കുറ്റമല്ല! കാറല്‍ മാര്ക്സിന്‍റെ ആ പഴയ കമ്മുണിസത്തെ വെച്ച് ദാര്ശനിക മേധാവിത്തമൊക്കെ പോയ്മറഞ്ഞ പുതിയ കാലത്തോടും അതിന്റെ രീതികളോടും സംവദിക്കുന്നതിലുള്ള ആശയക്കുഴപ്പം കൊണ്ട് സംഭവിക്കുന്നതാണ്. ഈ ആശയക്കുഴപ്പം പരിഹരിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികര്‍ ഇനിയും കുറെ വിയര്‍പ്പു ഒഴുക്കണം!

ഇസ്ലാമിസ്ടുകളെ എതിര്ക്കുന്നവര്‍ മുഴുവന്‍ മുസ്ലിം വിരുദ്ധര്‍ ആണ് എന്നൊന്നും ഇസ്ലാമിക പ്രസ്ഥാനത്തിന് വാദമില്ല. പക്ഷെ ഒന്നുണ്ട്, ഇപ്പറഞ്ഞ വിമര്ശനം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മേല്‍ പറഞ്ഞ മത – രാഷ്ട്ര വിഭജനം അന്ഗീകരിക്കാത്തതിന്റെ പേരില്‍ തന്നെ ആകുമ്പോള്‍ അത് "വിമോജന ഇസ്ലാമിനെ" ഭയന്നിട്ടാകാനേ തരമുള്ളൂ! പക്ഷെ ആ ഭയപ്പാടു കണ്ടിട്ട് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പകച്ച്‌ നില്ക്കാന്‍ പോകുന്നില്ല, അത് മുന്നോട്ട് തന്നെ പോകും! എന്നാല്‍, സാമ്രാജ്യത്വ - ഫാഷിസ്റ്റ്‌ - അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളടക്കമുള്ള യോജിക്കാവുന്ന ചില വിഷയങ്ങളിലെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാര്ട്ടികള്ക്കും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും യോജിച്ചു പ്രവര്ത്തിക്കാം എന്നിരിക്കെ അതിനു പകരം, കേവലമായ വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ച് കൊണ്ട് ജമാഅത്തെ ഇസലാമിയെ ആര്‍. എസ്. എസിന്‍റെ മറുപുറം ആക്കി കൊണ്ടുള്ള സമീകരണം ദോഷമല്ലാതെ ഗുണം ചെയ്യില്ല. അത് കൊണ്ട് ഈ ഒരു സംവാടത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തയ്യാറാവണം. ഇന്ത്യയിലെ എന്നല്ല, ആഗോള തലത്തില്‍ തന്നെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ഭാവിക്കും അതത്രേ നല്ലത്. ഇടതിന് ഇടത് പക്ഷമായി കൊണ്ട് തന്നെ നില നില്‍ക്കണം എന്നുണ്ടെങ്കില്‍!

No comments:

Post a Comment